Thursday, February 12, 2009

ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കം.....

ഒരു അനുഭവ കഥ പറയാം.

എൺപതുകളുടെ അവസാനം. കേരളത്തിൽ എറണാകുളം- കോ‍ട്ടയം പാസ്സഞ്ചർ എന്നൊരു തീവൺടിയിലാണു ഞങ്ങളുടെ വൈകുന്നേരങ്ങൾ. പാസഞ്ചർ വണ്ടികളോട് അന്നും ഇന്നും റെയിൽ വേയ്ക്കു അവഗണനയാണു. ഒരിക്കലും സമയത്തു അതു പ്ലാറ്റ്ഫോമിലെതുകയില്ല. യാത്രക്കാർ വന്നെത്തിക്കഴിഞ്ഞു മാത്രമേ വണ്ടി എത്തൂ. പിന്നെ ചാടിക്കേറി ഒരു സീറ്റു തരപ്പെട്ത്താനുള്ള വെപ്രാളമാണു. ഒരു വൈകുന്നേരം ആളുകൾ സ്റ്റേഷനിൽ എത്തിയ ശേഷമാ‍ണു തീവണ്ടി എത്തുന്നത്. അതും പിന്നോട്ടാണു വരവ്. യാത്രക്കാർ വണ്ടി നിൽക്കുന്നതിനു മുമ്പേ തന്നെ ചാടിക്കേറുകയായി. ഒരാൾ ചാടിക്കേറുമ്പോഴേക്കും ബാലൻസ് കിട്ടാതെ ട്രാക്കിലേക്കു ചാടി. “അയ്യോ വിളികൾ എങ്ങുനിന്നും ഉയർന്നു. ഒരാൾ രണ്ടു ബോഗിയുടെ ഇടയിൽ പെട്ടാൽ പിന്നിലെ ബോഗി വന്നിടിക്കും, ആൾ ട്രാക്കിലേക്കുതന്നെ വീഴും. പിന്നെ................ ചിലർ കണ്ണുപൊത്തി. ചിലർ തിരിഞ്ഞു നിന്നു കളഞ്ഞു. കണ്ണു തുറക്കുമ്പോൾ കാണുന്നത് ട്രാക്കിലൂടെ ഓടുന്ന തീവണ്ടിയുദെ ബോഗികൽക്കിടയിലൂടെ ഒരാൾ പ്രാണരക്ഷാർഥം ഓടുന്നു, അയാളുടെ കൈ പിടിചുകൊണ്ടു മറ്റൊരാൾ പ്ലാറ്റ്ഫോമീലൂടെ ഓടുന്നു, അല്ല ഓടിക്കുന്നു. ആളുകളുടെ ബഹളം കേട്ട് ഡ്രൈവർ വണ്ടി നിർത്തി. അങ്ങിനെ ട്രാക്കിൽ വീണ ഹതഭാഗ്യൻ “ഭഗ്യവാനയി” മാറി. പിട്ടെ ദിവസം രക്ഷകനായ ആളോടു ഞാൻ ചോദിച്ചു, ട്രാക്കിൽ വീണ ആളെ രക്ഷപ്പെദുത്താൻ അയാളുടെ കൈ പിടിച്ച് ഓടാ‍ൻ തോന്നിയതെങ്ങിനെയെന്ന്. “ഞാനൊന്നും ഓർത്തില്ല. പിന്നെ എല്ലാരും പറഞ്ഞപ്പോ ആലോചിച്ച്പ്പൊഴാണു എത്ര വലിയ അബദ്ധമായിരുന്നു, എത്ര വലിയ റിസ്കുള്ള പണിയാണു കാട്ടിയതെന്നു മനസിലായത്. അയാ‍ളെ രക്ഷിക്കാൻ അങ്ങിനെ ചെയ്യാനണു അപ്പൊ എനിക്കു തോന്നിയത്. മറ്റൊന്നും ഓർത്തില്ല.മുൻപിൻ നോക്കാതെയുള്ള ഒരെടുത്തുചാട്ടം.”

വീടുപണീടെ കാര്യത്തിൽ ഞാനും അങ്ങിനെ ഒരെടുത്തുചാട്ടം നടത്തി. കോണ്ട്രാക്ടറെ ഒഴിവാക്കി സ്വയം പണിയിപ്പിക്കാം എന്ന തീരുമാനം എടുത്തതിലൂടെ.

സ്നേഹാദരങ്ങളോടെ...............എംകെ.

2 comments: